ഒരു -2-
നിശ്ശബ്ദാഭിമുഖം
മനുഷ്യദുഃഖ,മാകുന്നു
തന്റെ വേദനയെന്നതും
കണ്ടൂ ഹൃദയ വെട്ടത്തിൽ
ഹസ്താമലക,മെന്നപോൽ!
മർത്യയാതന തൻ ക്രൂശും
താങ്ങി നീയേങ്ങിയെത്തവേ,
കപാലഗിരി കയ്യേറ്റു
നിന്നേ, തൻ ശീർഷ വേദിയിൽ!
അവർ നിൻ മൃതി ഘോഷിക്കെ
നീ,ജനിച്ചു ജനങ്ങളിൽ!
വിലയ്ക്കെടുത്തവർ പിന്നെ
നിൻ പ്രേഷ്ഠ മണവാട്ടിയെ!
ഞാനോ? ഞാനാരു്? നീയല്ലാ-
താരുമില്ലെന്നു കണ്ടവൻ!
നീ; ഞാനു,മവരും ഭിന്ന-
നിന്റെ കേവലബാല്യത്തി-
ലാശാരിപ്പണി ശാലയിൽ,
ക്രൂശിൻ തടി മുറിക്കുമ്പോൾ
മൺചിരാതായെരിഞ്ഞു നീ.
ഞാനന്നൊരു ശവപ്പെട്ടി-
വീട്ടിൽ ഹോമിച്ചു ജീവിതം!
------------------ തുടരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ