2012 ഒക്‌ടോബർ 21, ഞായറാഴ്‌ച

ഏകാന്തത

വരിക, പ്രിയേ, ഇക്കാനന സീമയി-
ലിരിക്കാം, തെളിനീറ്‌ ധ്യാനിച്ചൊഴുകും
പുഴയുടെ, മൌനം കേള്‍ക്കാം, ദുരകള്‍,
ഹരിച്ചു കുളിക്കാം വരൂ മനസ്വിനീ!

ഇടനെഞ്ചു പൊട്ടും ചിതയുടെ സ്വരമോ-
ഇവിടെക്കേട്ടതു നാമിത്ര കാലം!
കൈ കൊട്ടി കാകനു നേദിച്ച
ബലിച്ചോറോ, നാമുണ്ട, തിത്ര നാളും!

വില്‍ക്കുവാന്‍‌ വാങ്ങുവാ,
നൊക്കുകില്‍‌  ചൂണ്ടുവാന്‍, ചന്ത-
കാക്കയെപ്പോലെ പറന്നു കരഞ്ഞു നമ്മള്‍!
മതിയാക്കുകീ ബഹളം വി,ട്ടിനി നാം
മടങ്ങുക, പുല്‍കുക, യേകാന്തതയുടെ തീരം!
             

                                                                      ----*----

2012 ഒക്‌ടോബർ 10, ബുധനാഴ്‌ച

സൌഹൃദം

      
മറ്ത്യനു സൌഹൃദ, മൊരു സല്‍ക്കഥയിലെ

മന്ത്ര വിളക്കുകള്‍ പോലെ!

അഭയം തരു,മ മൃതം വറ്ഷി,-

ച്ചാശ്രയ,മരുളും നീ!

ഉച്ച വെയിലിനെ പുലറ്കാല ശീതള-

പ്പച്ചയാക്കു,മത്ഭുതവു, മാണു നീ



ഒരു കഥ; അറിയില്ലെങ്ങനെ വന്നീ കാട്ടില്‍‌

ഇരവാ,ണറിയി,ല്ലൊരു വഴി; യേകന്‍‌

വിറ പൂണ്ടങ്ങനെ നില്‍ക്കു,ന്നേരം

വിളക്കും കൊണ്ടാരു, വരു,ന്നവന്‍‌!



മരുഭൂവിന്‍‌ നടുവി,ലൊരാള്‍ വീണൂ

എങ്ങനെ, യെവിടേ,യെങ്ങോ,ട്ടറിയാ-

തുള്ളിലു,ള്ളതേതോ ബോധം

അന്നേരം നീളു, ന്നാരുടെ ഹസ്ത-

മതേ മാനവ സൌഹൃദം!.

----*----