2012 ഫെബ്രുവരി 10, വെള്ളിയാഴ്‌ച

മനുഷ്യപുത്രനുമായി..5

     രു               
      നിശ്ശബ്ദാഭിമുഖം
                -5-
മൌനത്തിൻ കടലോരത്ത്
മത്സ്യത്തള്ള പിടഞ്ഞതും
സമ്മോദം തലവർക്കായോ-
രമ്മ വേഷ,മഴിപ്പതും
അതു കാണും വെറും കന്യ-
യ്ക്കഭയം കിണറാവതും,
കാണ്മീലേ, നിന്റെയാഗോള
രക്ഷകർ - സ്വർഗ്ഗപാലകർ?
ഇവ കുത്തിപ്പിളർന്നില്ലേ
പിന്നെയും നിന്റെ മാർവ്വിടം?
ഇവ തന്ന,തെനിക്കെത്ര
നിദ്രയില്ലാത്ത രാത്രികൾ?
   മക്കളേ,യുപ്പു  നോക്കുന്ന
മഹാ പുണ്ണ്യ പ്രഘോഷകർ!
വെന്തീങ്ങ തപ്പി മാറത്തു 
പരതും കരവേലകൾ!
എല്ലാം നീയറിവീലെന്നോ,
എങ്ങു നിൻ ചാട്ടവാറുകൾ?
    ഇടം കിട്ടുമിടത്തെല്ലാം
പിച്ച തെണ്ടുന്ന പെട്ടികൾ!
 അവ ഛർദ്ദിച്ചു കൂട്ടുന്നു

കള്ളന്മാരുടെ കീശയിൽ!
                      ------------------------തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ