ഒരു
നിശ്ശബ്ദാഭിമുഖം
-5-
മത്സ്യത്തള്ള പിടഞ്ഞതും
സമ്മോദം തലവർക്കായോ-
രമ്മ വേഷ,മഴിപ്പതും
അതു കാണും വെറും കന്യ-
യ്ക്കഭയം കിണറാവതും,
കാണ്മീലേ, നിന്റെയാഗോള
രക്ഷകർ - സ്വർഗ്ഗപാലകർ?
ഇവ കുത്തിപ്പിളർന്നില്ലേ
പിന്നെയും നിന്റെ മാർവ്വിടം?
ഇവ തന്ന,തെനിക്കെത്ര
നിദ്രയില്ലാത്ത രാത്രികൾ?
മക്കളേ,യുപ്പു നോക്കുന്ന
മഹാ പുണ്ണ്യ പ്രഘോഷകർ!
പരതും കരവേലകൾ!
എല്ലാം നീയറിവീലെന്നോ,
എങ്ങു നിൻ ചാട്ടവാറുകൾ?
ഇടം കിട്ടുമിടത്തെല്ലാം
പിച്ച തെണ്ടുന്ന പെട്ടികൾ!
അവ ഛർദ്ദിച്ചു കൂട്ടുന്നു
കള്ളന്മാരുടെ കീശയിൽ!
------------------------തുടരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ