2016 മേയ് 15, ഞായറാഴ്‌ച

ജനാധിപതി

ജനാധിപതി

വന്നു നിത്പ്പൂ ജയം തേടി

പിന്നെയും പേരു താവകം

ശങ്കയില്ലാതെ തന്മേൽ കൈ

തൊട്ടതാണു് പലപ്പൊഴും!

ഇപ്പോളാരു ശ്രമിച്ചീടു-

ന്നതിൻ വെണ്മ കെടുത്തുവാൻ?

കാലം നിങ്ങളെ ശിക്ഷിക്കും

തെല്ലുമേയില്ല സംശയം.

 

വേറാർക്കു സമ്മതം നൽകാ-

നാരുമറ്റൊരു പുണ്യവാൻ?

നാട്ടാരെയറിയില്ലാത്തോ-

രിലക്ഷൻ കാല സിദ്ധനോ?

എതിർവായ തുറക്കായ്‌വാൻ

ആളേക്കൊല്ലുന്ന പാർട്ടിയോ.

തലയില്ലാത്ത വാലായി

പിന്നിലാടുന്ന കൂട്ടരോ,

തലപ്പത്തെത്തിയാൽ പക്ഷേ

തീരും വോട്ടു,മിലക്ഷനും!

 

ജനാധിപത്യമെന്നാളു-

മന്യൂനം നില നിൽക്കണം.

ആകയലേ മനംചൊന്നോ-

രതേ പേരിലമർത്തുക.

ജനാധിപത്യരാജാവാ-

യൊരുമാത്ര ലസിക്കുക!