സോഹം
2016, മേയ് 15, ഞായറാഴ്‌ച
ജനാധിപതി
ജനാധിപതി
വന്നു നിത്പ്പൂ ജയം തേടി
പിന്നെയും പേരു താവകം
ശങ്കയില്ലാതെ തന്മേൽ കൈ
തൊട്ടതാണു് പലപ്പൊഴും!
ഇപ്പോളാരു ശ്രമിച്ചീടു-
ന്നതിൻ വെണ്മ കെടുത്തുവാൻ?
കാലം നിങ്ങളെ ശിക്ഷിക്കും
തെല്ലുമേയില്ല സംശയം.
വേറാർക്കു സമ്മതം നൽകാ-
നാരുമറ്റൊരു പുണ്യവാൻ?
നാട്ടാരെയറിയില്ലാത്തോ-
രിലക്ഷൻ കാല സിദ്ധനോ?
എതിർവായ തുറക്കായ്‌വാൻ
ആളേക്കൊല്ലുന്ന പാർട്ടിയോ.
തലയില്ലാത്ത വാലായി
പിന്നിലാടുന്ന കൂട്ടരോ,
തലപ്പത്തെത്തിയാൽ പക്ഷേ
തീരും വോട്ടു,മിലക്ഷനും!
ജനാധിപത്യമെന്നാളു-
മന്യൂനം നില നിൽക്കണം.
ആകയലേ മനംചൊന്നോ-
രതേ പേരിലമർത്തുക.
ജനാധിപത്യരാജാവാ-
യൊരുമാത്ര ലസിക്കുക!
2016, ഏപ്രിൽ 10, ഞായറാഴ്‌ച
ആയുസ്സിന്റെ വഴി
ആയുസ്സിന്റെ വഴി
ആയുസ്സ് നീട്ടുവാൻ വിദ്യ; വയ,റല്പം ചുരുക്കുക! ഊണിൻ നേരം വെറും മൂന്നു് സ്ഫൂണിൻ ചോറു കുറയ്ക്കുക മാറിപ്പോകുന്നു രോഗങ്ങൾ സ്ഥിരമിങ്ങനെ ചെയ്യുകിൽ! വീശും വിശ്വ വിശപ്പിന്നൊ- രാശ്വാസാനന്ദധാരയും
ആയുസ്സ് നീട്ടുവാൻ വിദ്യ; വയ,റല്പം ചുരുക്കുക! ഊണിൻ നേരം വെറും മൂന്നു് സ്ഫൂണിൻ ചോറു കുറയ്ക്കുക മാറിപ്പോകുന്നു രോഗങ്ങൾ സ്ഥിരമിങ്ങനെ ചെയ്യുകിൽ! വീശും വിശ്വ വിശപ്പിന്നൊ- രാശ്വാസാനന്ദധാരയും
2016, ജനുവരി 10, ഞായറാഴ്‌ച
പുതുവർഷ പ്രവാഹം
അനാദിയാദികാലത്തു്
ഞാനോ നീയോ നിനച്ചുവോ,
ശലഭച്ചിറകുംവീശി
ജനിക്കും നമ്മളൂഴിയിൽ
തേനും പൂമ്പൊടിയും സ്വപ്നം
കണ്ടുമുണ്ടും സ്വദിക്കുവാൻ,
മാത്രകൾക്കൊണ്ടു ദൌത്യങ്ങൾ
പൂർത്തിയാക്കി മടങ്ങുവാൻ.
കുറിച്ചിട്ടുണ്ടകത്താളിൽ
ധർമ്മാധർമ്മവിചിന്തനം:
വാനിലും ഭൂവിലും പുത്തൻ
ഭാവുകങ്ങൾ വിതയ്ക്കുക.
മരം പൂക്കുന്ന രോമാഞ്ചം
തിരിച്ചേകുക ഭൂമിയിൽ.
പൂക്കൾ കായുകളാവട്ടെ,
പാകമാകട്ടെ വിത്തുകൾ.
വിത്തുപൊട്ടി മുളയ്ക്കട്ടെ
വളരട്ടെ തളിർപ്പുകൾ.
ഇതേ ചക്രം കറുങ്ങുമ്പോ-
ളതേ നമ്മുടെ ധന്യത!
ലയിക്കാം പിന്നെ യാത്മാവാ-
യാകാശത്തിൻ പ്രശാന്തിയിൽ!
ആകാശം തറവാടാണു്
ഐശ്വര്യാനന്ദസാഗരം!
അനാദ്യന്ത പ്രവാഹത്തിൻ
കണമായ് പുതുവത്സരം
ഉദിച്ചുനിൽക്കെയർത്ഥിക്കാം
പൂക്കളാകട്ടെ നാളുകൾ.
നന്മ തൻപുണ്യമേവർക്കു-
മാശംസിക്കാം പരസ്പരം!
----*----010116
ഞാനോ നീയോ നിനച്ചുവോ,
ശലഭച്ചിറകുംവീശി
ജനിക്കും നമ്മളൂഴിയിൽ
തേനും പൂമ്പൊടിയും സ്വപ്നം
കണ്ടുമുണ്ടും സ്വദിക്കുവാൻ,
മാത്രകൾക്കൊണ്ടു ദൌത്യങ്ങൾ
പൂർത്തിയാക്കി മടങ്ങുവാൻ.
കുറിച്ചിട്ടുണ്ടകത്താളിൽ
ധർമ്മാധർമ്മവിചിന്തനം:
വാനിലും ഭൂവിലും പുത്തൻ
ഭാവുകങ്ങൾ വിതയ്ക്കുക.
മരം പൂക്കുന്ന രോമാഞ്ചം
തിരിച്ചേകുക ഭൂമിയിൽ.
പൂക്കൾ കായുകളാവട്ടെ,
പാകമാകട്ടെ വിത്തുകൾ.
വിത്തുപൊട്ടി മുളയ്ക്കട്ടെ
വളരട്ടെ തളിർപ്പുകൾ.
ഇതേ ചക്രം കറുങ്ങുമ്പോ-
ളതേ നമ്മുടെ ധന്യത!
ലയിക്കാം പിന്നെ യാത്മാവാ-
യാകാശത്തിൻ പ്രശാന്തിയിൽ!
ആകാശം തറവാടാണു്
ഐശ്വര്യാനന്ദസാഗരം!
അനാദ്യന്ത പ്രവാഹത്തിൻ
കണമായ് പുതുവത്സരം
ഉദിച്ചുനിൽക്കെയർത്ഥിക്കാം
പൂക്കളാകട്ടെ നാളുകൾ.
നന്മ തൻപുണ്യമേവർക്കു-
മാശംസിക്കാം പരസ്പരം!
----*----010116
2014, ഡിസംബർ 30, ചൊവ്വാഴ്ച
ജന്മദിനം
ജന്മദിനം
മഹത്വം പരമാത്മാവേ
ആകാശങ്ങളിലത്രയും!
നിന്റെസ്വത്വം ഭവിച്ചല്ലോ
മർത്യനായ് യുഗസന്ധിയിൽ!
അല്ലാഹുവേ മഹാത്മാവേ
മഹത്വം; വിണ്ണിലൊക്കെയും!
നിന്റെ സൃഷ്ടി വളർന്നല്ലോ
നരനായ് കാല വേദിയിൽ!
മഹത്വം;ദൈവമേ,അങ്ങേ-
യ്ക്കാകാശങ്ങളി,ലാകെയും!
നിന്റെ പുത്രൻ ജനിച്ചല്ലോ
മർത്യനായ് കാലസന്ധിയിൽ!
കാമമോഹിത ഭാരത്താൽ
പണ്ടേ വീണു തളർന്നവർ
ഞങ്ങൾക്കാലാംബ,മായീടാൻ
ത്യാഗത്തിൻ പൂർണ്ണ കോടിയിൽ
മർത്യജന്മം പ്രഘോഷിക്കു-
മിദ്ദിനം സത്യപൂരിതം!
ഒരു കുഞ്ഞു ജനിക്കുമ്പോൾ
ജനിക്കുന്നതൊരീശ്വരൻ!
ദംശനമൊഴിവാക്കണേ!
സ്നേഹചുംബന പുണ്യത്തിൻ
ലയമെന്നും പുലർത്തണേ!
ഇതോർത്തു ഹൃദയം തൊട്ടു
നമിക്കാ,മപ്പദങ്ങളിൽ!
നവവർഷം വിടുർത്തട്ടെ
പൂക്കളായി ദിനങ്ങളെ!
അവയേകും സുഗന്ധത്താൽ
ഹൃദ്യമാകട്ടെ ജീവിതം!
----*----
2014, സെപ്റ്റംബർ 27, ശനിയാഴ്‌ച
മെഴുകുതിരി തീരുന്നു
എരിഞ്ഞു തീരുന്നു നിരാരവം മെഴു-
തിരി,യേകാന്തനിരതമീ മേശമേൽ!
ഇരുൾ വലയങ്ങളകറ്റി നിർത്തിയു-
മിരുണ്ട ശീലക,ളഴിച്ചു മാറ്റിയും
നിഴ,ലുരഗങ്ങൾ വിഷം പരത്തുവാ-
നിഴഞ്ഞുകേറാതെ ഗതി തിരുത്തിയും,
വരുന്ന കാറ്റിന്റെ ചിറകു തട്ടാതെ
ചെരിഞ്ഞു മാറിയു,മുണർന്നു കത്തിയും
ജ്വലിച്ചെരിഞ്ഞൊരീ സമയമത്രയു-
മലിഞ്ഞു തീർന്നിനി കടന്നു പോകണം!
തിരിഞ്ഞുനോക്കിയാ,ലെവിടെനിന്നുമെൻ
ശരീരസിദ്ധിയും, ജ്വലനശക്തിയും?
പ്രപഞ്ചനാടകം നയിച്ചിടും മഹാ-
നൃപന്റെ കൈവിരൽ നൊടിച്ച മാത്രയിൽ,
ഋതുക്കൾ വേഷങ്ങളഴിച്ചു കാലിക
ഗതി മാറ്റീ; വന്നു വസന്തമൂഴിയിൽ!
പരുത്തി പൂവിട്ടു പരാഗരേണുക്കൾ
വിരുന്നൊരുക്കി തൻമലരുകൾ തോറും
ശലഭങ്ങൾ നിറം പകർന്നു ഘോഷിച്ചു
പുലരിതൊട്ടേ ദിവസം മുഴുവനും.
മദിച്ചുനിന്നൊരാ സുഭിക്ഷമാത്രക-
ളദമ്യ നീതിക,ളടർത്തിമാറ്റവേ,
ദളം പൊഴിഞ്ഞു,കായ് വളർന്നുണങ്ങി മ-
ദ്ദളംകൊട്ടിച്ചാടി പറന്നു നൂൽപ്പഞ്ഞി.
പരാഗം പങ്കിട്ടു മെഴുകും തേനും നൂ-
റ്റൊരുക്കി വച്ചതു,മതേ തേനീച്ചകൾ!
മെഴുകുകൊണ്ടൊരു മനോഹരസ്തംഭ-
മെഴുന്നതിൻ ഹൃത്തി,ലൊരാത്മതന്തുവും!
മുളച്ചു തൻ തുമ്പ,ത്തൊരഗ്നിനാളവും
തെളിഞ്ഞു നിൽക്കയാ,ണതുമുതൽക്കുഞാൻ!
എരിഞ്ഞു തീരുന്നേൻ തുടങ്ങിയിട്ടാകെ
ഒരുമണിക്കൂറോ; കഴിഞ്ഞു ജീവിതം!
അകത്തു കത്തിയ ചരടുചായുന്നു
പുകയായ് മാറീടു,ന്നവസാനകണം!
സുഗന്ധമിത്തിരി പരന്നുവോ,ചുറ്റും
ദിഗന്ധ,മാസുഖം സ്വദിച്ചു നിന്നുവോ?
തുറന്ന തൻ മണിയറയിൽ നിന്നുമോ
നിറഞ്ഞൊഴുകും പരിമളവീചികൾ?
അവിടമെങ്ങനെ പരമസൌഭാഗ്യ
ഭവനമോ,ചിരമഭയസ്ഥാനമോ?
മറഞ്ഞ ദീപമേ നിജസ്ഥിതിയിനി
അറിവതെങ്ങനെ,യരുളുക വഴി
അവിടെയോ സത്യ,മമൃതജീവിത-
ഛവി വിടുർന്നീടു,മനശ്വരാങ്കണം?
അവിടെയോ ചാടിക്കളിച്ചു നിത്യത
നിമിഷമാകുന്ന നിതാന്തവിസ്മയം!
-----*-----
അബ്രാഹം മൂഴൂർ, നെല്ലിക്കുന്നേൽ,മുത്തോലി.പി.ഒ.കോട്ടയം -686573
2014, സെപ്റ്റംബർ 24, ബുധനാഴ്‌ച
ചൊവ്വാ ദൌത്യവിജയത്തിനു്
ഇൻഡ്യയുടെ ചൊവ്വാ ദൌത്യവിജയത്തിനു് ബന്ധപ്പെട്ട ശാസ്ത്രജ്ഞർക്കെല്ലാം ഒരു സാധാരണ പൌരന്റെ അഭിനന്ദനങ്ങൾ!- അബ്രാഹം മൂഴൂർ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)